ചുറ്റുവട്ടം അവാർഡ് വിജയികൾ
  • Best Residents' Association
    (₹100000)
  • തുരുത്തിക്കര സൗത്ത് വെസ്റ്റ്- എറണാകുളം
  • First Runner-up
    (₹75000)
  • വാലഞ്ചേരി, കിളിമാനൂർ– തിരുവനന്തപുരം
  • Second Runner-up
    (₹50000)
  • ഹലോ, ഒറ്റപ്പാലം– പാലക്കാട്
  • Special Jury Award
  • വഴിപ്പോക്ക്, കോറോത്തുമൂല– കോഴിക്കോട്
  • Best Environment Friendly Initiative Award
  • ന്യൂമാൻ തൊടുപുഴ, ഇടുക്കി
  • Best Agriculture Initiative Award
  • ജവഹർ നഗർ, കൊട്ടാരക്കര
  • Best Water Conservation Initiative Award
  • മൈത്രി നഗർ– പരിപ്പ്, കോട്ടയം
  • Best Community Building Initiative Award
  • ഒറ്റത്തെങ്ങ്, കണ്ണൂർ
  • Best Youth & Women Empowerment Initiative Award
  • തണൽ, കൊരട്ടി– തൃശൂർ
  • Best Innovative Initiative Award
  • ഒന്നാം മൈൽ, പെരുമ്പാവൂർ– എറണാകുളം
PHOTOS
Award Function
Inauguration
Jury Visit
Presentation round
മനോരമ ഓൺലൈൻ– സാറാസ് ചുറ്റുവട്ടം പുരസ്കാരം എറണാകുളം തുരുത്തിക്കരയ്ക്ക്
കൊച്ചി ∙ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള മനോരമ ഓൺലൈൻ– സാറാസ് ചുറ്റുവട്ടം സീസൺ 4 പുരസ്കാരം എറണാകുളം തുരുത്തിക്കര സൗത്ത് വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്. കൊച്ചിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് അസോസിയേഷൻ പ്രതിനിധികൾ ഏറ്റുവാങ്ങി.

75,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെട്ട രണ്ടാം സ്ഥാനം കിളിമാനൂർ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനാണ്. 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെട്ട മൂന്നാം സമ്മാനം ഹലോ റസിഡന്റ്സ് അസോസിയേഷനും സ്വന്തമാക്കി. കോഴിക്കോട് വഴിപ്പോക്ക്– കോറോത്തുമൂല റസിഡന്റ്സ് അസോസിയേഷനാണ് സ്പെഷൽ ജൂറി പുരസ്കാരം.

മറ്റു പുരസ്കാരങ്ങൾ: ന്യൂമാൻ തൊടുപുഴ (പരിസ്ഥിതി സൗഹൃദം), ജവഹർ നഗർ– കൊട്ടാരക്കര (കാർഷിക രംഗം) മൈത്രി നഗർ– പരിപ്പ്, കോട്ടയം (ജലസംരക്ഷണം), ഒറ്റത്തെങ്ങ്– കണ്ണൂർ (സമൂഹ നിർമിതി), തണൽ, കൊരട്ടി– തൃശൂർ (സ്ത്രീ ശാക്തീകരണം), ഒന്നാം മൈൽ, പെരുമ്പാവൂർ– എറണാകുളം (നൂതന കൃഷിരീതികൾ).

പരിസ്ഥിതി– സാമൂഹിക പ്രവർത്തകൻ മണലിൽ മോഹൻ, ശുചിത്വ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അജയകുമാർ വർമ, സിഐഎഫ്ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ജോർ‍ജ് നൈനാൻ, സുൽത്താൻ ബത്തേരി സെന്റ്. മേരീസ് കോളജ് അസി.പ്രൊഫസർ ജോർജ് മാത്യു, തേവര എസ്എച്ച് കോളജ് റിട്ട. അസോസിയേറ്റ് പ്രൊഫസർ സി.എം.ജോയി, മലയാള മാനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ് എന്നിവരടങ്ങിയ വിദഗ്ധരുടെ പാനലായിരുന്നു അവാർഡ് നിർണയ സമിതിയിൽ ഉണ്ടായിരുന്നത്.

2019 നവംബർ 12ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ചുറ്റുവട്ടം അവാർഡ് സീസൺ നാല് ഉദ്ഘാടനം ചെയ്തത്. ജലസംരക്ഷണം, മാലിന്യ സംസ്കരണം, അടുക്കളത്തോട്ടം, സ്ത്രീ ശാക്തീകരണം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മത്സരം.
തുരുത്തിക്കര സൗത്ത് വെസ്റ്റ് റസിഡന്റ്സ് അസോസിയേൻ
പുതുമയുള്ള ആശയങ്ങളും അവ പ്രാവർത്തികമാക്കിയതിലെ മികവുമാണ് തുരുത്തിക്കര സൗത്ത് വെസ്റ്റ് റസിഡന്റ്സ് അസോസിയേഷനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. എറണാകുളം മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ അസോസിയേഷന്റെ കാർഷിക പദ്ധതികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഗ്രാമം നിറയെ വാഴ, ഗ്രാമം നിറയെ ചേന... എന്നിങ്ങനെ വിവിധങ്ങളായ മാതൃക പദ്ധതികൾ ഇവർ നടപ്പാക്കി വരുന്നു.
കിളിമാനൂർ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ
സ്നേഹ വീട് നിർമാണം, ചികിത്സാ സഹായം, തരിശുനിലങ്ങളിൽ നെൽകൃഷി തുടങ്ങിയ പദ്ധതികളാണ് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. സ്ത്രീ ശാക്തീകരണത്തിനായി മഹിളാദർശൻ എന്ന സംഘടന രൂപീകരിച്ചു വിവിധ സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് ഒരു വരുമാന മാർഗം കൂടി ഉറപ്പു വരുത്താനായി.
ഹലോ റസിഡന്റ്സ് അസോസിയേഷൻ, ഒറ്റപ്പാലം
ഞങ്ങളൊരുമിച്ച് എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രവർത്തനങ്ങളാണ് ഹലോ റസിഡന്റ്സ് അസോസിയേഷനെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. അസോസിയേഷൻ പരിധിയിൽ അല്ലാതിരുന്നിട്ടും ഒരു വിദ്യാർഥിയുടെ കുടുംബത്തിന് വീടിന്റെ സുരക്ഷിതത്വം നൽകിയത് ഹലോയുടെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നു മാത്രം.
മാലിന്യ സംസ്കരണം: ചുറ്റുവട്ടം പുരസ്കാരം പുതിയ ചുവടുവയ്പ്പെന്ന് മന്ത്രി
മനോരമ ഓൺലൈൻ–സാറാസ് ചുറ്റുവട്ടം അവാർഡ് സീസൺ–4 തിരുവനന്തപുരത്തു മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അന്ന അലുമിനിയം ഡയറക്ടർ കെ.സി.പിള്ള, ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപഴ്സൻ ഡോ. ടി.എൻ. സീമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, മനോരമ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം. തേവര എന്നിവർ സമീപം. ചിത്രം: മനോരമ
തിരുവനന്തപുരം∙മാലിന്യ സംസ്കരണത്തെക്കുറിച്ചും ശുദ്ധജല സംരക്ഷണത്തെക്കുറിച്ചും വിഷമുക്തമായ ഭക്ഷണം ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചുമെല്ലാം സമൂഹത്തിൽ അവബോധമുണ്ടാക്കാൻ ചുറ്റുവട്ടം പുരസ്കാരം വഴിയൊരുക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ്/ഫ്ലാറ്റ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സാറാസുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡ് സീസൺ നാലിന്റെ ഉദ്ഘാടനം നിർ‌വഹിക്കുകയായിരുന്നു.
ഹരിത കേരളം മിഷന്റെ എല്ലാ സഹായവും ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. ചുറ്റുവട്ടം വെബ്സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചുറ്റുവട്ടം അവാർഡ് സീസൺ നാലിലെ വിജയികൾക്കു പ്രത്യേക പുരസ്കാരം നൽകുന്നതു പരിഗണിക്കുമെന്നു ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപഴ്സൻ ഡോ. ടി.എൻ. സീമ പറഞ്ഞു.

ചുറ്റുവട്ടം അവാർഡ് സീസൺ നാല് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു ചെയ്യുന്നു. അന്ന അലൂമിനിയം ഡയറക്ടർ കെ.സി. പിള്ള, ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപഴ്സൻ ഡോ. ടി.എൻ. സീമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, മനോരമ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം. തേവര എന്നിവർ സമീപം...
മൽസരാർഥികൾ അതതു മേഖലകളിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾകൂടി മനസ്സിലാക്കി അവയുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്നു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. അന്ന അലൂമിനിയം ഡയറക്ടർ കെ.സി.പിള്ള, മനോരമ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം.തേവര, മലയാള മനോരമ അസി. എഡിറ്റർ വർഗീസ് സി.തോമസ് എന്നിവർ പ്രസംഗിച്ചു.
എന്താണ് ചുറ്റുവട്ടം അവാർഡ്?
കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്.
ആർക്കൊക്കെ പങ്കെടുക്കാം?
റജിട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകിയ ശേഷം കാത്തിരിക്കുക. ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടും.
എങ്ങനെ റജിസ്റ്റർ ചെയ്യാം?
മൽസരത്തിനായി ഒരുക്കിയ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന റജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അതിൽ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയയ്ക്കുക.
അവാർഡുകൾക്ക് അർഹമാകുന്നതെങ്ങനെ?
നിങ്ങളുടെ 2018–19 വര്‍ഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടും. നിങ്ങളുടെ അസോസിയേഷന് സമൂഹത്തിൽ ചെയ്യാനായി നൽകുന്ന മാതൃകാപരമായ പ്രവർത്തനത്തിന്റെ സ്കോറും വിലയിരുത്തിയാവും വിദഗ്ധ സമിതി സംസ്ഥാനത്തെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്തുക.
എങ്ങനെയാവും മികച്ച അസോസിയേഷനുകളെ കണ്ടെത്തുക?
നിങ്ങൾ അയയ്ക്കുന്ന റിപ്പോർട്ട് പരിശോധിച്ച് വിദഗ്ധസംഘം മികവു കാട്ടുന്ന റസിഡൻസ് അസോസിയേഷനുകളുടെ ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി മുഖാമുഖം, അസോസിയേഷനിൽ വിദഗ്ധ സമിതിയുടെ സന്ദർശനം തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങളിലൂടെ ഓരോ അസോസിയേഷന്റെയും പ്രവർത്തനം വിലയിരുത്തും.
ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന ഒന്നാം സമ്മാനം പ്രൗഡഗംഭീരമായ ചടങ്ങിൽ സമ്മാനിക്കും, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും സമ്മാനം ലഭിക്കും.
വിശദവിവരങ്ങൾക്ക് www.chuttuvattom.com സന്ദർശിക്കാം...
ചുറ്റുവട്ടം അവാർഡ് സീസൺ -3 ഇടുക്കി ന്യൂമാന്
കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച റസിഡൻസ് അസോസിയേഷനുള്ള മനോരമ ഓൺലൈൻ ചുറ്റുവട്ടം സീസൺ -3 പുരസ്കാരം നേടിയത് ഇടുക്കി ന്യൂമാൻ. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, മാഗ്സസെ അവാർഡ് ജേതാവ് ഡോ.രാജേന്ദ്ര സിങും ശശി തരൂർ എംപിയും ചേർന്ന് സമ്മാനിച്ചു. 75,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെട്ട രണ്ടാം സ്ഥാനം തൃശൂരിലെ തണൽ റസിഡൻസ് അസോസിയേഷനാണ്. കോട്ടയത്തെ മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ മൂന്നാം സ്ഥാനക്കാർക്കുള്ള 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം കോഴിക്കോട്ടെ നിറവ് റസിഡൻസ് അസോസിയേഷനും സ്പെഷ്യൽ ജൂറി പുരസ്കാരം എറണാകുളം തുരുത്തിക്കര സൗത്ത്– വെസ്റ്റ് റസിഡൻസ് അസോസിയേഷനും സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ച‌ടങ്ങിൽ മാഗ്സസെ അവാർഡ് ജേതാവ് ഡോ.രാജേന്ദ്ര സിങും ശശി തരൂർ എംപിയും ചേർന്ന് പുരസ്കാര വിതരണം നടത്തി.

ഗാന്ധിപുരം (തിരുവനന്തപുരം), ശ്രീരാമകൃഷ്ണപുരം (തിരുവനന്തപുരം), ഹലോ (പാലക്കാട്), മാർഗദീപം (കണ്ണൂർ ), മൈത്രി നഗർ (കൊല്ലം) എന്നീ അസോസിയേഷനുകളും മികച്ച പ്രകടനം നടത്തി അവസാന റൗണ്ടിൽ എത്തിയിരുന്നു. 'പ്രളയാനന്തര ജലസംരക്ഷണം’ എന്ന ആശയം അടിസ്ഥാനമാക്കിയായിരുന്നു മത്സരം. ജലസംരക്ഷണത്തിനായി വീട്ടുകൂട്ടായ്മകൾക്ക് എന്തു ചെയ്യാമെന്നതായിരുന്നു മത്സരത്തിന്റെ പ്രധാന വിഷയം. 1,200 ഓളം അസോസിയേഷനുകളാണ് റജിസ്റ്റർ ചെയ്തത്. മികച്ച പ്രവർത്തനങ്ങൾ നടത്തിയതും വ്യത്യസ്തവുമായ ആശയങ്ങളയച്ചതുമായ 33 വീട്ടുകൂട്ടായ്മകളെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തു. ഈ അസോസിയേഷൻ ഭാരവാഹികളുമായി സോണൽ അടിസ്ഥാനത്തിൽ നടത്തിയ മുഖാമുഖത്തിനു ശേഷം വിദഗ്ദരടങ്ങിയ പാനൽ നിര്‍ദ്ദേശിച്ച കാലയളവിൽ മൽസരവിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രവർത്തനങ്ങളുടെ മികവാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.