ശ്രീദേവി വർമ (എഴുത്തുകാരി)
ഒരുപാട് പ്രശ്നങ്ങളുമായിട്ടാണ് ഇത്തവണത്തെ ഐ എഫ് എഫ് കെ യുടെ കൊടിയേറ്റം. റജിസ്ട്രേഷൻ മുതൽ പ്രശങ്ങളാണു, ഖജനാവിലെ കാശ് മുടിക്കുന്നു എന്നു വരെ പേരു ദോഷം കേട്ടു. മലയാള നാട്ടീലെ ഫെസ്റ്റ് കാണാൻ ഇംഗീഷ് മാനദണ്ഡമാക്കണോ എന്നതിൽ തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ പക്ഷേ, മലയാളിയുടെ മനസ്സിലെ കലാസ്വാദകനു മരണമില്ലെന്നുള്ളതിന്റെ തെളിവാണു ഡെലിഗേറ്റ്സിന്റെ മെറ്റീരിയല്‍സ് കൊടുക്കുന്നിടത്തെ തിരക്കിൽ നിന്നും മനസിലാകുന്നത്.
പ്രതീക്ഷയാണ് വെള്ളിത്തിരയിലെ അത്ഭുതങ്ങളെ മാന്ത്രിക സ്പര്‍ശങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നത്. കാത്തിരുപ്പ് വിവാദങ്ങളെ കാറ്റിൽപ്പറത്തി, കഴിഞ്ഞ വർഷങ്ങളിലെ കുറവുക? നികത്തി നാല്ലൊരു അനുഭവപർവ്വം സമ്മാനിച്ച് ഈ സിനിമയുടെ പൂരക്കാലം കൊടിയേറുമായിരിക്കും. കഴിഞ്ഞ തവണ നിലവാരക്കുറവിന്റെ ആക്ഷേപം ഉണ്ടായിരുന്നു. ഇത്തവണ അതുണ്ടാവില്ലെന്നു കരുതാം. ആതിഥേയരായ നമ്മുടെ ഭാഷയ്ക്കും തക്ക പ്രാധാന്യം കിട്ടാതിരിക്കില്ല..
.