ഇംഗ്ലിഷ് ലീഗ് താരങ്ങളാണ് ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ നൂറുശതമാനവും! സെനഗൽ, സ്വീഡൻ ടീമുകളിൽ തദ്ദേശ ലീഗിൽ കളിക്കുന്ന ഒരു കളിക്കാരൻ പോലുമില്ല.
റഷ്യയിലേക്ക് ആകെ 736 കളിക്കാർ; 200 പേരും മുൻപു ലോകകപ്പ് കളിച്ചവർ.
കളിക്കാരിൽ 74% പേരും യൂറോപ്യൻ ക്ലബ് താരങ്ങൾ.
ഏറ്റവും കൂടുതൽ ലോകകപ്പ് മൽസരം കളിച്ചത് റാഫേൽ മാർക്വസും (മെക്സിക്കോ) ഹവിയർ മഷരാനോയും (അർജന്റീന) –16 വീതം
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ‘പ്രായം കൂടിയ’ ടൂർണമെന്റാണിത്; 736 കളിക്കാരുടെയും കൂടി ശരാശരി പ്രായം 28.
യുറഗ്വായ് പരിശീലകൻ ഓസ്ക്ടർ ടബരേസും (71) സെനഗൽ കോച്ച് അലിയോ സിസ്സെയും (42) തമ്മിൽ പ്രായവ്യത്യാസം 29. ടബരേസ് ജോലി ആരംഭിക്കുമ്പോൾ സിസ്സെ ജനിച്ചിട്ടേയുള്ളൂ.
കഴിഞ്ഞ ലോകകപ്പ് നേടിയ ജർമൻ ടീമിലെ ഒൻപതു കളിക്കാർ ഇത്തവണയും.
റഷ്യയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ–ഡാനിയൽ അർസാനി (ഓസ്ട്രേലിയ); പ്രായം 19 വർഷവും അഞ്ചുമാസവും.
റഷ്യൻ ലോകകപ്പിനെത്തുന്ന 53 കളിക്കാർ മുൻപ് ലോകകപ്പിൽ ഗോൾ നേടിയവർ.
ഈജിപ്ത് ഗോൾകീപ്പർ എസ്സാം എൽ ഹദാരിയാണ് ഇത്തവണ ഏറ്റവും സീനിയർ– പ്രായം 45 വർഷവും അഞ്ചുമാസവും.
ലോകകപ്പ് താരങ്ങളിൽ ഏറ്റവുമധികം കളിക്കാർ വരുന്നത് മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന്; ആകെ 16 പേർ