Manorama Online Logo
Manorama Online Premium Logo
Mammen Mathew

പ്രിയപ്പെട്ടവരെ,

ലോകമെങ്ങുമുള്ള മലയാളികൾ ‘മലയാള മനോരമ’യിൽ അർപ്പിക്കുന്ന വിശ്വാസത്തിനും സ്‌നേഹത്തിനും മുന്നിൽ കൃതജ്‌ഞതയോടെ നിൽക്കുകയാണു ഞാനിപ്പോൾ. എല്ലാവർക്കും സ്നേഹാശംസകൾ നേർന്നുകെ‍ാണ്ട്, പുതിയ കാലം മിടിക്കുന്ന ഒരു അഭിമാന വിശേഷം പങ്കുവയ്ക്കട്ടെ. മാധ്യമ ലോകത്തെ പ്രീമിയം വായനയുടെ നവ്യാനുഭവം മലയാളത്തിലും ഇതാ ലഭ്യമാകുന്നു. ലോക മാധ്യമങ്ങൾ ഡിജിറ്റൽ രംഗത്ത് പ്രീമിയം വായനാനുഭവം തങ്ങളുടെ വരിക്കാർക്കു നൽകുമ്പോൾ മനോരമ ഓൺലൈനും മലയാളത്തിനുവേണ്ടി ആ ദൗത്യം ഏറ്റെടുക്കുകയാണ്. ഇതിനായി, ഞങ്ങളുടെ പ്രീമിയം വിഭാഗം പൂർണമായും സജ്ജമായിക്കഴിഞ്ഞു.

എക്സ്ക്ലൂസീവ് വാർത്തകൾ, ആഴത്തിലുള്ള അവലോകനങ്ങൾ, വാർത്തകൾക്കു പിന്നിലെ അറിയാക്കഥകൾ, വിദഗ്ധരുടെ നിരീക്ഷണങ്ങൾ, പ്രമുഖരുടെ കോളങ്ങൾ, മികച്ച ഇന്റർവ്യൂകൾ തുടങ്ങി വായനക്കാർ ആഗ്രഹിക്കുന്നതെല്ലാം പ്രീമിയം വിഭാഗത്തിൽ ലഭ്യമാകുന്നു. വിശ്വസനീയമായ വാർത്തകൾ എന്നും മലയാളികൾക്കു നൽകുന്ന മലയാള മനോരമയുടെയും മനോരമ ഓൺലൈനിന്റെയും പത്രാധിപ സമിതി അംഗങ്ങൾ പ്രത്യേകമായി തയാറാക്കുന്നതാണ് പ്രീമിയം വാർത്തകളിലെ ഭൂരിഭാഗവും. ഇതോടൊപ്പം, മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരും കോളമിസ്റ്റുകളും വിദഗ്ധരും പ്രീമിയത്തിൽ പങ്കുചേരുന്നുമുണ്ട്. വീഡിയോയും പോഡ് കാസ്റ്റും മികച്ച ഗ്രാഫിക്സും ഓഡിയോ സ്റ്റോറിയും നിങ്ങളുടെ വായനയെ പുതുമയുള്ളയും ലളിതവുമാക്കി മാറ്റുമെന്നുറപ്പ്.

കൂടാതെ, മലയാള മനോരമ പ്രസിദ്ധീകരണങ്ങളായ ഭാഷാപോഷിണി, കർഷകശ്രീ, മനോരമ ആഴ്ചപ്പതിപ്പ്, ഫാസ്റ്റ്ട്രാക്ക്, സമ്പാദ്യം എന്നിവയിലെ മികച്ച വായനാവിഭവങ്ങളും പ്രീമിയം വിഭാഗത്തിൽ സൗജന്യമായി വായിക്കാം. മലയാള മനോരമ ദിനപത്രത്തിലെ എക്സ്ക്ലൂസീവ് വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകും. മനോരമ ഓൺലൈൻ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്തകളുടെ ശേഖരവും ഇതോടൊപ്പം വരിക്കാർക്കു സ്വന്തമാകുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വായനയെ എളുപ്പവും ആസ്വാദ്യകരവുമാക്കുന്ന പല സവിശേഷതകളും പ്രീമിയത്തിലുണ്ട്. രാഷ്ട്രീയം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, വിദേശം, ദേശീയം, സാങ്കേതിക മേഖല തുടങ്ങിയ വിഭാഗങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങളും പ്രീമിയത്തിൽ ലഭ്യമാകും.

വിശദമായ വാർത്തകളും സമഗ്രവും സുഗമവുമായ വായനയും പ്രീമിയം നിങ്ങൾക്ക് ഉറപ്പുനൽകുന്നു. അനുനിമിഷം, അതിവേഗം മാറുന്ന മാധ്യമ ലോകത്തെ എണ്ണിയാലൊടുങ്ങാത്ത വാർത്തകളിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ളതെല്ലാം അനായാസം നിങ്ങളുടെ കൈപ്പിടിയിൽ എത്തിക്കാനാവുന്നതിൽ മനോരമയ്ക്കു ചാരിതാർഥ്യമുണ്ട്.

മലയാള മനോരമയുടെ പുതിയ സംരംഭത്തിന് പ്രിയപ്പെട്ട വായനക്കാരുടെ പിന്തുണയും സഹായവും പ്രതീക്ഷിച്ചുകൊണ്ട്.