CHRISTMAS TOUR

സാന്തായുടെ നാട്ടിൽ

‘‘നവംബർ മാസത്തിന്റെ അവസാന ദിവസം ഇവിടെ വീടുകളിൽ പുതിയ കലണ്ടർ തൂക്കും. ക്രിസ്മസ് കലണ്ടർ എന്നാണതിന്റെ പേര്. തണുപ്പും ചുവപ്പും നിറച്ച് ഫിൻലൻഡിൽ ക്രിസ്മസ് എത്തുന്നത് ഈ കലണ്ടറിന്റെ താളുകൾ മറിയുന്ന വേഗത്തിലാണ്. ഓരോ തീയതിയും ഓരോ രഹസ്യമാണ്. അത് തുറക്കേണ്ടത് വീട്ടിലെ കു ട്ടികളുടെ ജോലിയും. പകരമായി കുഞ്ഞുസമ്മാനങ്ങൾ ഓരോന്നിലുമുണ്ടാകും...’’ എട്ടുവർഷമായി ഫിൻലൻഡിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ലിസ കോശിയും ഭർത്താവ് കണ്ണൂരുകാരൻ ജോൺ പി. മാത്യൂസും ക്രിസ്മസ് വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. ‘‘സമ്മാനങ്ങൾക്കായി ഓരോ ദിവസവും കാത്തിരിക്കാൻ ഇളയ മകൻ റയാന് വലിയ മടിയാണ്. ക്രിസ്മസ് എത്തും മുമ്പേ അവൻ സമ്മാനങ്ങള്‍ െെകക്കലാക്കും. പിന്നെ, കാത്തിരിപ്പാണ്, ക്രിസ്മസ് ദിവസത്തിന്റെ വലിയ മധുരവും സന്തോഷവും നു ണയാൻ... അതാണ് ഓരോ ക്രിസ്മസും ഇത്രമാത്രം പുതുമയുള്ളതാകാൻ കാരണം. 2007 നവംബറിലാണ് നോക്കിയയിലെ ജോലിയുമായി ബന്ധപ്പെട്ട് ജോൺ ഫിൻലൻഡിന്റെ തല സ്ഥാനമായ ഹെൽസിങ്കിയിലെത്തിയത്.’’ ലിസ ഒാര്‍ക്കുന്നു. ‘‘അന്നു മുതൽ എന്നെ പറഞ്ഞു മോഹിപ്പിക്കാൻ തുടങ്ങിയിരുന്നു, ഈ നാടിന്റെ ഭംഗിയെക്കുറിച്ച്. മഞ്ഞിനെ കുറിച്ചാണ് ഏറ്റവുമധികം പറഞ്ഞിരുന്നത്, ഫോട്ടോകൾ ക ണ്ടിരുന്നെങ്കിലും ഇവിടെ വന്നപ്പോഴാണ് മഞ്ഞുകാലത്തിന്റെ തീവ്രത മനസ്സിലായത്.

 നവംബറെത്തുന്നതു വെളുത്ത് പാറിവരുന്ന മഞ്ഞിനൊപ്പമാണ്. ആദ്യം ക്രിസ്ത്യൻ വധുവിന്റെ വെളുത്തു നേർത്ത ശിരോവസ്ത്രം പോലെ. ഓരോ ദിവസം കഴിയും തോറും അതിനു കനം കൂടിക്കൂടി വരും. മഞ്ഞുകാലം ശക്തി പ്രാപിച്ചാൽ പിന്നെ രക്ഷയില്ല. ഡിസംബറിൽ ചില ദിവസങ്ങളിൽ സൂര്യൻ ഉദിച്ചോ എന്നു തന്നെ സംശയം തോന്നും. രാവിലെ ഒമ്പതെങ്കിലുമാകണം അൽപം വെളിച്ചം വരാൻ. വൈകിട്ട് മൂന്നാകുമ്പോഴേക്കും ഇരുട്ടു വീഴും. വടക്കൻ ഫിൻലൻഡിൽ സൂര്യൻ ഉദിക്കാത്ത ദിവസം പോലും ഡിസംബർ മാസത്തിലുണ്ടത്രേ. വീടിനകത്ത് ഇന്റേണൽ ഹീറ്റിങ് സിസ്റ്റ മുണ്ട്. പക്ഷേ, പുറത്തിറങ്ങുമ്പോൾ നാലഞ്ച് സ്വറ്ററും ജാക്കറ്റും ഗ്ലൗസും ഇടണം. 2010ൽ ആയിരുന്നു ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ തണുപ്പ്. അന്ന് മൈനസ് 16 ഡിഗ്രി വരെ താപനില താഴ്ന്നു.‍ ഇവിടെ മഞ്ഞില്ലാത്തത് ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ്. അപ്പോൾ 22 ഡിഗ്രി വരെ താപനില ഉയരും. ഹെൽസിങ്കിക്ക് അടുത്തുള്ള എസ്പായിലാ ണ് ഞങ്ങൾ താമസിക്കുന്നത്. ഹെൽസിങ്കിയിലേക്ക് 13 മിനി റ്റു കൊണ്ട് ലോക്കൽ ട്രെയിനിലെത്താം.’’ ലിസ പറയുന്നു.

താരവൃന്ദം നിരന്നൂ...
ക്രിസ്മസ് പപ്പായുടെ നാടായതു കൊണ്ടാകും ഫിൻലൻഡു കാരുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് അൽപം തിളക്കം കൂടു തലാണ്. വൈദ്യുത ദീപങ്ങളോട് ഇവർക്ക് അത്ര പ്രിയമില്ല. ന വംബർ അവസാനം മുതൽ തന്നെ ദീപങ്ങളും ചെരാതുകളും കത്തിച്ചു വച്ച് വീടുകൾ അലങ്കരിക്കും. ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങിയാൽ ഫിൻലൻഡുകാരന്റെ വീട് കൃത്യമായി തി രിച്ചറിയാം. ജനാലയ്ക്കൽ അഞ്ച് മെഴുകുതിരികൾ കത്തിച്ചു വച്ചിട്ടുണ്ടാകും. വീടിന്റെ ആകൃതിയെ ഓർമിപ്പിച്ച് ഏറ്റവും ഉ യരമുള്ള മെഴുകുതിരി നടുക്ക്. ഉയരം കുറഞ്ഞു വരുന്ന തരത്തിൽ ഇരുവശത്തും രണ്ടെണ്ണം വീതം.

ഈ രീതി പിന്തുടരുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. സ്വീ ഡന്റെ ഭാഗമായിരുന്ന ഫിൻലൻഡിനെ പണ്ട് റഷ്യ ആക്രമി ച്ചു കീഴടക്കി. നായാട്ടിലും കൃഷിയിലും താൽപര്യമുണ്ടായി രുന്ന ഫിൻലൻഡുകാർക്ക് യുദ്ധപാരമ്പര്യമില്ലായിരുന്നു. റ ഷ്യയുടെ അധീനതയിലായിരുന്ന സമയത്ത് തങ്ങളുടെ വീ ട് തിരിച്ചറിയാനായി ഫിൻലൻഡുകാർ ചെയ്ത ബുദ്ധിയാണ് ജനാലപ്പടിയിൽ മെഴുകുതിരികൾ കത്തിച്ചുവയ്ക്കുക എന്നത്. ഇത് ആചാരം പോലെ ഇപ്പോഴും തുടരുന്നു. കൃത്രിമമായ അ ലങ്കാരങ്ങളോട് ഫിൻലൻഡുകാർക്ക് അത്ര പ്രിയം പോരാ. സ്വന്തമായി തയാറാക്കുന്ന തോരണങ്ങളും പ്രത്യേകതരം തൊങ്ങലുകളുമാണ് വീട് അലങ്കരിക്കാൻ അവർ ഉപയോഗി ക്കുന്നത്. സ്വന്തം പറമ്പിൽ വളർത്തുന്ന ക്രിസ്മസ് ട്രീ വെട്ടിയെടുത്ത് അലങ്കരിച്ച് വീടിനു മുന്നിൽ വയ്ക്കും. ചെറിയ വീ ടുകളിലും ഫ്ലാറ്റുകളിലും മാത്രമേ കൃത്രിമ മരങ്ങള്‍ അലങ്ക രിച്ചു വയ്ക്കാറുള്ളൂ.

തിരുസുതൻ ജാതനായ്...
‘‘ക്രിസ്മസ് പിറന്നാൽ ഫിന്നിഷുകാരായ കുട്ടികളും മുത്തശ്ശിമാരും ജിഞ്ചർബ്രഡ് വീടൊരുക്കാനുള്ള തിരക്കിലാകും. കേക്ക് തയാറാക്കി വീടിന്റെ വിവിധ ഭാഗങ്ങളുടെ ഷേപ്പിൽ മുറിച്ചെടുത്ത് സെറ്റ് ചെയ്താണ് ജിഞ്ചർബ്രഡ് വീടൊരുക്കു ന്നത്. ആഘോഷങ്ങൾ അവസാനിക്കുമ്പോഴേക്കും ഇത് കുട്ടിക്കുറുമ്പുകളുടെ വയറ്റിലെത്തിയിരിക്കും. കൺനിറയെ വിഭവങ്ങൾ നിറച്ചാണ് ഫിന്നിഷുകാർ ക്രിസ്മസിന് തീൻമേശയൊരുക്കുന്നത്. വൈകിയാകും മിക്കവാറും പ്രാതൽ കഴിക്കുക. പഞ്ചസാരയും പാലും ചേർത്ത് വേവിച്ചെടുത്ത് നാട്ടിലെ അരിപ്പായസം പോലുള്ള ചൂടൻ ഐറ്റമാണ് ഫിന്നി ഷുകാരുടെ പ്രധാന പ്രാതൽ വിഭവം. ബദാമും മുന്തിരിയും ചേർത്ത് രുചികൂട്ടിയെടുത്ത ഇത് കഴിക്കാൻ കുട്ടികൾ മ ത്സരിക്കും. ആർക്കാണ് ഏറ്റവും കൂടുതൽ ബദാം കിട്ടിയതെ ന്നാകും അവരുടെ മത്സരം. പരമ്പരാഗതമായ ക്രിസ്മസ് അപ്പവും (റൈ ബ്രഡും) ജ്യൂസും ടർക്കിയുമെല്ലാം ഒരുക്കും.

ക്രിസ്മസ് രാത്രിയിലെ അത്താഴമാണ് ഇവിടുത്തുകാർക്ക് പ്രധാനം. പ്രാർഥനയോടെയാണ് ഇത് ആരംഭിക്കുക. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗം വീട്ടിലെ ഏറ്റവും മുതിർന്ന അംഗം വായിക്കും. പ്രത്യേകമായി തയാറാക്കിയ ഹാം (പരമ്പരാഗത വിഭവം) മുറിച്ച് എല്ലാവരും കഴിക്കും. വീടുകളിൽ തന്നെ തയാറാക്കിയ ഉണങ്ങിയ സാൽമൺ മത്സ്യം കൊണ്ടുണ്ടാക്കിയ പ്രത്യേക വിഭവങ്ങളും വീര്യമില്ലാത്ത ബിയറും ഗ്രോഗി എന്നു പേരുള്ള സ്പൈസി പാനീയവും കഴിക്കും. ഗ്രോഗിയും ബിയറുമെല്ലാം നേ രത്തേ തന്നെ തയാറാക്കി വച്ചിരിക്കും. രാത്രി പുറത്തേക്കിറങ്ങുമ്പോൾ വാതിൽപ്പടിയിലും ക്രിസ്മസ് ട്രീയുടെ ചുവട്ടിലുമെല്ലാം വിസ്മയം പൊതിഞ്ഞുവ ച്ച സമ്മാനങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടാകും. തുടർന്നു വായിക്കാൻ ലോഗിൻ ചെയ്യൂ.....വനിത

© Copyright 2016 Manoramaonline. All rights reserved