2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം; ലോകം ഞെട്ടിയ ആ ഭീകരതയ്ക്കു കാൽ നൂറ്റാണ്ട്. പിന്നെയും 10 വർഷമെടുത്തു അതിനു പിന്നിലെ സൂത്രധാരനായ ഒസാമ ബിൻ ലാദനെന്ന ഭീകരനെ ഇല്ലാതാക്കാൻ. എങ്ങനെയാണ് അമേരിക്ക അതു സാധ്യമാക്കിയത്? ഓപറേഷൻ നെപ്റ്റ്യൂണ്‍ സ്പിയറിന്റെ ത്രസിപ്പിക്കുന്ന കഥ ഗ്രാഫിക്‌സിൽ...
ഭീകരർ 4 അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ടവറുകളിലും പെന്റഗണിലും ഷാങ്ക്സ്‌വില്ലെയിലെ ഒരിടത്തും ഇടിച്ചുകയറ്റി. ഏകദേശം 3000 പേർ കൊല്ലപ്പെട്ടു.
യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് അൽ ഖായിദയ്ക്കെതിരെ ‘വാർ ഓൺ ടെറർ’ പ്രഖ്യാപിച്ചു. ഒസാമ ബിൻ ലാദൻ അമേരിക്കയുടെ നോട്ടപ്പുള്ളി. 2001 ഡിസംബറിൽ ലാദനെ തേടി കിഴക്കൻ അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ വൻ സൈനിക നീക്കം. ലാദൻ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു.
താപം, ശബ്ദം, ചലനം എന്നിവ റഡാറുകളിൽനിന്ന് മറച്ചുവയ്ക്കാൻ കഴിയുംവിധം പ്രത്യേക മാറ്റങ്ങൾ വരുത്തിയ രണ്ട് എംഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിലായിരുന്നു സീൽ സംഘത്തിന്റെ യാത്ര. ശബ്ദം കുറയ്ക്കാനുള്ള പ്രത്യേക സംവിധാനവും ഹെലികോപ്റ്ററിൽ. അതീവരഹസ്യമായി മുന്നോട്ട്.
ഹെലികോപ്റ്ററിൽ 23–26 സൈനികർ, ഒരു പാക്കിസ്ഥാനി പരിഭാഷകൻ, ഒപ്പം ‘കെയ്റോ’ എന്നു വിളിപ്പേരുള്ള ബെൽജിയൻ മലിനോയ് ഇനത്തിൽപ്പെട്ട നായ.
ബ്ലാക്ക് ഹോക്ക് പുറപ്പെട്ട് 45 മിനിറ്റിനു ശേഷം പിന്നാലെ 4 എംഎച്ച്-47 ചിനൂക് ഹെലികോപ്റ്ററുകള്‍ യാത്രതിരിക്കുന്നു. ഇതിൽ രണ്ടെണ്ണം അഫ്ഗാൻ അതിർത്തിൽ തുടർന്നു. മറ്റു രണ്ടെണ്ണം പാക്കിസ്ഥാനിലേക്ക്.
ഹെലികോപ്റ്ററുകൾ അബോട്ടാബാദിലെ കെട്ടിടത്തിനു മുകളിൽ. അതിനിടെ ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണെങ്കിലും ആർക്കും പരുക്കില്ല. വായുവിന്റെ ചൂടും കെട്ടിടത്തിലെ ഉയർന്ന മതിലുകളും സൃഷ്ടിച്ച സമ്മർദമാണ് ഹെലികോപ്റ്ററിന്റെ വില്ലനായത്.
ലാദൻ ഒളിച്ചുതാമസിച്ച കെട്ടിടം
പുലർച്ചെ 12:45 മുതൽനിർണായകമായ ആ 18 മിനിറ്റ്ആർഡിഎക്സ് അധിഷ്‌ഠിത സി–4 എന്ന സ്ഫോടകവസ്തു ഉപയോഗിച്ച് വാതിലുകളും ഗേറ്റുകളും തകർത്ത് നാല് സൈനികർ അകത്തേക്ക്.
ബിൻ ലാദന്റെ സന്ദേശവാഹകന്റെ സഹോദരനായ അബു അഹമ്മദ് അൽ കുവൈത്തിയും ഭാര്യയും കൊല്ലപ്പെട്ടു. ഇയാളുടെ കയ്യിൽ എകെ 47 തോക്ക്.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മറ്റൊരാളെ വധിച്ചു
ബിൻ ലാദന്റെ മകൻ ഖാലിദിനെ വധിച്ചു (ഇയാളുടെ കയ്യിലും എകെ-47)
രണ്ട് സൈനികർ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കയറി. ഇടനാഴിയിൽ വച്ച് ഒരു സൈനികൻ രണ്ടു സ്ത്രീകളെ പിടികൂടി ലാദന്റെ മുറിയിലേക്ക് വഴിയൊരുക്കി. മൂന്നാം നിലയിലെ മുറിയിലേക്ക് കടന്ന രണ്ടാമത്തെ സൈനികൻ ബിൻ ലാദന്റെ തലയ്ക്ക് മൂന്നു തവണ വെടിയുതിർത്തു. വെടിയേൽക്കുമ്പോൾ ബിൻ ലാദൻ തന്റെ ഏറ്റവും ഇളയ ഭാര്യയുടെ പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു.