24 മണിക്കൂർ ഡ്യൂട്ടി; ഈ വളയിട്ട കൈകളിൽ നിങ്ങളുടെ വാഹനങ്ങൾ സുരക്ഷിതം

അഞ്ജലി ലാൽ


പാർക്കിങ് ഏരിയയിൽ നൈസായി ബൈക്ക് വെച്ചിട്ട് സ്കൂട്ടാവുന്ന ഫ്രീക്കൻപയ്യന്മാർ ഈ ചേച്ചിമാരുടെ പിൻവിളികൾ കേട്ട് പൂച്ചക്കുട്ടികളെപ്പോലെ പതുങ്ങിനിന്ന് പാർക്കിങ് ഫീസ് അടച്ചിട്ട് മാന്യന്മാരായി നടന്നു പോകുന്ന കാഴ്ച, അൽപം സേവിച്ചാലും അലമ്പുണ്ടാക്കാതെ മിണ്ടാതെ വന്നു പാർക്കിങ് ഏരിയയിൽ വന്നു വാഹനങ്ങളുമായി തിരിച്ചു പോകുന്ന ചേട്ടന്മാർ, ഡ്രൈവിങ്ങിന്റെ എബിസിഡി പോലും കൃത്യമായി പഠിക്കാതെ ഫോർവീലറും ടുവീലറുമായി ഇറങ്ങിത്തിരിക്കുന്ന ചേച്ചിമാർ അങ്ങനെ ഏതുജനറേഷനിൽപ്പെട്ട ആളുകൾ വന്നാലും നിറഞ്ഞ പുഞ്ചിരിയോടെ അവരുടെ വണ്ടി റെയിൽവേ പാർക്കിങ് ഏരിയയിൽ സുരക്ഷിതമായി പാർക്കു ചെയ്യാൻ സഹായിക്കുന്ന കുടുംബശ്രീ പ്രവർത്തകർ. കോട്ടയം നരഗത്തിലെ റെയിൽവേസ്റ്റേഷ നിൽ കാണുന്ന സ്ഥിരം കാഴ്ചകളാണിതൊക്കെ.

തൊട്ടിലാട്ടുന്ന കൈകൾ ലോകത്തെ ഭരിക്കട്ടെ ; ഡോ. ഫൗസിയ ഷേർഷാദ്

"മണ്ണിൽ ഒളിഞ്ഞിരിക്കുന്ന വിത്തുപോലെയാണ് ആത്മാവിലെ അറിവ്. പഠനത്തിലൂടെ അറിവ് സാക്ഷാത്കരിക്കപ്പെടുന്നു" –ഇമാം ഗസാലി വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ശക്തി. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി ശക്തമായി വാദിച്ചിരുന്നു എന്റെ പിതാവ് ഇ. അഹമ്മദ്. ‘തൊട്ടിലാട്ടുന്ന കൈകൾ ലോകത്തെ ഭരിക്കുന്നു’ എന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അറിവു നേടി സ്ത്രീകൾ ശാക്തീകരിക്കപ്പെടണം. സ്വന്തം കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും സമുദായകാര്യങ്ങളിലും തീരുമാനമെടുക്കാൻ കഴിവുള്ളവരാകണം. സ്ത്രീകൾക്കു സ്വന്തം കാലിൽ നിൽക്കാനാകണം. അവകാശങ്ങളെപ്പറ്റി അറിയണം. അവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഇനി ഞാൻ പേടിച്ചുവിറയ്ക്കും പെണ്ണല്ല ; ഒരു വിദ്യാർഥിനി എഴുതുന്ന കത്ത്

ഒരു നിയമവിദ്യാർഥി തീർച്ചയായും നിയമങ്ങൾ അറിഞ്ഞിരിക്കണം. നിയമങ്ങൾ സംരംക്ഷിക്കാൻ. നിയമ ലംഘനമുണ്ടായാൽ ഇടപെടാൻ. പഠിക്കുന്നതു നിയമപുസ്തകങ്ങൾ; മനഃപാഠമാക്കുന്നതും. കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ അൻപതു വർഷത്തെ പാരമ്പര്യമുള്ള ഒരു കലാലയത്തിലേക്കു നിയമം പഠിക്കാൻ ചെല്ലുമ്പോൾ ആശങ്കകളുണ്ടായിരുന്നു എനിക്ക്. അതിലേറെ പ്രതീക്ഷയും ആവേശവും. ഒരു വിദ്യാർഥിയായി കലാലയത്തിലേക്കു വലതുകാൽ വച്ചു കയറിയ ഞാൻ, ഇന്നു നിയമപഠനത്തിന്റെ ആദ്യവർഷം പൂർത്തിയാക്കുമ്പോൾ വിദ്യാർഥിക്കൊപ്പം കലാപകാരികൂടിയാണ്. ആദ്യവർഷം ചാർത്തിത്തന്ന അഭിമാനമുദ്ര.

കടത്തനാടിന്റെ ശ്രീ ; കളരിച്ചുവടുകളുമായി മീനാക്ഷിയമ്മ

വടകരയുടെ കാറ്റിന് വടക്കൻപാട്ടിന്റെ ശീലാണ്. സന്ധ്യാദീപ ത്തിന് വായ്ത്താരി യുടെ താളവും. കണ്ണടച്ചുനിന്ന് കാതോർത്താൽ, തണുപ്പുറഞ്ഞു കിടക്കുന്ന കളരികളിൽ ഉറുമിയുടെ സീൽക്കാരം കേൾക്കാം. പ്രണയവും പ്രതികാരവും ചതിയും പോരാട്ടവും വീര്യവും ഇഴപിരിഞ്ഞ നൂറുനൂറായിരം കഥകൾ പറയുന്ന മണ്ണ്.പത്മശ്രീ നൽകി രാജ്യം ആദരിച്ച കളരി ഗുരുക്കൾ മീനാക്ഷിയമ്മയുടെ ഗോവിന്ദ വിഹാർ എന്ന വീട് ഇവിടെയാണ് - കൃത്യമായി പറഞ്ഞാൽ വടകരയ്ക്കടുത്ത് പുതുപ്പണത്ത്. ആ വീട്ടിലേക്കാണ് യാത്ര. മീനാക്ഷിയമ്മയ്ക്ക് ആദരവും ആശംസയുമേകി വഴിയുടെ...

പെയ്തൊഴിഞ്ഞു ആ തീച്ചൂട്; ഉള്ളം തുടിക്കുന്നുണ്ടിപ്പോൾ പെൺമയ്ക്കായുള്ള പോരിന്...

തീ പോലെ ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്താണ് അർബുദത്തിന്റെ ഉഷ്ണവേരുകൾ ഉള്ളിൽ പടരുന്നത് അഗ്നിയുടെ എഴുത്തുകാരി അറിഞ്ഞത്. നിറഞ്ഞൊഴുകിയ പുഴയെ വേനൽക്കാലം പെട്ടെന്നൊരു ദിവസം കുടിച്ചു വറ്റിച്ചതുപോലെയായിരുന്നു അത്. ആ തീച്ചൂടിനെപ്പേടിച്ച് ഓടിയൊളിക്കാൻ ആത്മവിശ്വാസത്തിന്റെ കാർമേഘങ്ങൾക്ക് കഴിയുമായിരുന്നില്ല. ആർത്തു കരഞ്ഞും ഉറഞ്ഞു ചിരിച്ചും വേനലിനോടു വാശിതീർക്കും പോലെ മേഘക്കൂട്ടങ്ങൾ നിറഞ്ഞു പെയ്തു.ആത്മധൈര്യത്തിന്റെയും അതിജീവനത്തിന്റെയും ആ മഴപ്പെയ്ത്തിൽ അർബുദത്തിന്റെ ഞണ്ടുകൾ പതുക്കെ ഒലിച്ചുപോയി. വീണ്ടുമൊരു വേനലെത്തുമ്പോൾ ആ കുഞ്ഞുപുഴ....

വനിതാദിനത്തിൽ ഇവർക്കും പറയാനുണ്ട്...

ഓരോ ദിവസവും സ്വയം മെച്ചപ്പെടുത്താൻ വനിതകൾ ധൈര്യമുള്ളവരായിരിക്കേണ്ടത് അത്യാവശ്യമാണ്. അസാധ്യമെന്ന് നിങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ സാധ്യമാക്കി സ്വയം തെളിയിക്കാൻ പ്രയത്നിക്കുക. ആത്മവിശ്വാസമുള്ളവരായിരിക്കുക. കാരണം നിങ്ങൾക്ക് സ്വയം വിശ്വാസമില്ലെങ്കിൽ മറ്റാരും നിങ്ങളിൽ വിശ്വാസമർപ്പിക്കില്ല. ജീവിതം കാഠിന്യമേറിയതു തന്നെയാണ്, എന്നാൽ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുമ്പോൾ ജീവിതത്തിന് കൂടുതൽ സൗന്ദര്യം കൈവരും....

കൂകിപ്പായും വണ്ടിയിൽ ജീവിതചര്യ നിശ്ചയിക്കുന്ന പെൺ‌ജീവിതങ്ങൾ

തീവണ്ടിയ്ക്കുളളിലിരുന്ന് കറിക്കരിയുന്ന സ്ത്രീകൾ ആദ്യം ചിരിയാണു തോന്നിച്ചതെങ്കിലും ഒരുപക്ഷേ ആ വർത്തമാനങ്ങളിലൂടെ മാത്രമായിരിക്കും ആ ദിനത്തിലെ സന്തോഷത്തെ തിരിച്ചറിയുക എന്ന് പിന്നീടാണു മനസിലായത്. ഇവർ മാത്രമല്ല, അടുക്കള മുതൽ ഓഫിസ് വരെ നീളുന്ന എല്ലാ ജോലികളും തീവണ്ടിയുടെ കൂകിപ്പായലിന്റെ സമയക്കണക്കു നോക്കി ക്രമീകരിച്ച് ജീവിക്കുന്ന ഒത്തിരിപ്പേർ നമുക്കിടയിലുണ്ട്. വേണാടും പരശുവും വഞ്ചിനാടും ചെന്നൈ മെയിലും ചേർന്ന് ജീവിതചര്യ നിശ്ചയിക്കുന്ന പെൺ‌ജീവിതങ്ങൾ...

രണ്ടു പെൺപുലികൾ കഥ പറയുന്നു ; ഇത് കാലത്തിന്റെ ആവശ്യമായിരുന്നു

രണ്ടു പതിറ്റാണ്ടായി വർണങ്ങളുടെയും താളങ്ങളുടെയും ആഘോഷമാണ് പുലികളി. ഒരു നാടിന്റെയും മനുഷ്യരുടെയും ആഘോഷം. ശരീരത്തിൽ വരയും കുറിയും വരച്ചു ചേർത്ത് പുലിയുടെയും കടുവയുടെയും വേഷങ്ങൾ കെട്ടി ഉടുക്കിന്റെയും തകിലിന്റെയും താളത്തിനനുസരിച്ച് അരയിൽ കെട്ടിയ പട്ടയിലെ മണികൾ കിലുക്കി പുലികൾ നഗരത്തിലിറങ്ങും. പകലും രാവും ഒരുപോലെ സ്വയം ഉന്മാദം കൊണ്ടും കാഴ്ചക്കാരെ ആഘോഷത്തിൽ ആറാടിച്ചും പുലികൾ റോഡിലൂടെ ചുവടുകൾ വയ്ക്കും. കഴിഞ്ഞ വർഷം പുലികൾ...

രാത്രിയിൽ സ്ത്രീകളെല്ലാം റോഡിൽ സഞ്ചരിക്കാൻ ഇറങ്ങണം; മാറ്റം അവിടെ നിന്നും തുടങ്ങണം

യൂബർ ടാക്‌സിയും പരമ്പരാഗതമായ ടാക്സി സർവീസുകളും തമ്മിൽ തുടങ്ങിയ വഴക്കിന് ഇപ്പോഴും അവസാനമായിട്ടില്ല. പ്രതികാരവും തമ്മിലടിയും അകത്തുള്ള പ്രശ്നങ്ങൾ കഴിഞ്ഞു പുറത്തേയ്ക്കും യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യങ്ങളിലേയ്ക്കും വളർന്നിരിക്കുന്നു. എന്തുകൊണ്ട് യൂബറും ഓലയും പോലെയുള്ള ഓൺലൈൻ ടാക്സി സർവീസുകൾ കേരളത്തിന്റെ റോഡുകളിൽ പിടി മുറുക്കി? പണം മാത്രമാണോ പ്രശ്നം? ഓൺലൈൻ ടാക്സികളെ ഏറ്റവുമധികം ആശ്രയിക്കുന്ന സ്ത്രീകൾക്ക് പ്രശ്നം പണത്തിന്റേതല്ല, പകരം സുരക്ഷിതത്വത്തിന്റേതാണ്...

സ്ത്രീകളേ... നിങ്ങൾക്ക് ഒറ്റയ്ക്ക് 'എസ്കേപ്പ്' ആകണോ?

അവനവനിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞു മോഹങ്ങളെയെങ്കിലും നിവർത്തിച്ചെടുക്കണമെന്ന ആഗ്രഹം പോലും സാധിക്കാൻ കഴിയാത്തതിന്റെ സങ്കടങ്ങളിൽ ഉരുകി കഴിയുന്ന എത്രയോ സ്ത്രീകൾക്ക് ഒരു വിരൽതുമ്പെങ്കിലും കൊടുക്കാൻ എന്തേ പ്രിയപ്പെട്ടവർക്ക് കഴിയുന്നില്ല? ചേർന്നിരിക്കുന്ന ഒരുവൾക്ക് അവളുടെ സ്വപ്നങ്ങളെ തിരികെ നൽകണമെന്ന് ഇനിയെങ്കിലും തോന്നി തുടങ്ങിയെങ്കിൽ ഇന്ദു കൃഷ്ണയെ വിളിച്ചോളൂ. കൊച്ചിയിലെ എസ്കേപ്പ് എന്ന സ്ഥാപനവും ഇന്ദുവും സ്വപ്നങ്ങളിലേക്കുള്ള വഴികൾ അവർക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നു...

തീരുമാനമെടുക്കുന്ന വേദികളിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യമുണ്ടാകണം

ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും കുത്തകകളുടെ ആധിപത്യവും അതിന്റെ ഭാഗമായുള്ള പുരുഷ മേധാവിത്വപരമായ സാമൂഹ്യവ്യവസ്ഥിതിയും നിലനിൽക്കുകയാണ്. എണ്ണിയാൽ ഒടുങ്ങാത്ത പീഡനങ്ങളും അവഗണനയുമാണ് പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കേണ്ടി വരുന്നത്. സ്ത്രീധന നിരോധന നിയമം, ശൈശവ വിവാഹ നിരോധന നിയമം, ബലാത്സംഗ വിരുദ്ധ നിയമം, സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നതിനെതിരായ നിയമം തുടങ്ങി നിരവധി സുരക്ഷാ നിയമങ്ങൾ ഉണ്ടായിട്ടും....

ഐ ടി പാർക്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും പറയാനുണ്ട്

രാത്രിയിൽ എന്തിനാണ് സ്ത്രീകൾ പുറത്തുപോവുന്നത്? എത്ര തവണ ഈ ചോദ്യങ്ങൾ ആവർത്തിച്ചിട്ടുണ്ടാകണം! ഓരോ സ്ത്രീയോടും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകണം ഈ സമൂഹം. കാലം മാറിയപ്പോൾ സ്ത്രീകളുടെ ചിന്താഗതിയിലും മാറ്റമുണ്ടായിട്ടുണ്ട് . രാത്രികളിൽ സഞ്ചരിയ്ക്കാൻ ഇന്നവർക്ക് പ്രത്യേകിച്ച് മടിയൊന്നുമില്ല. ജോലിയുടെ ഭാഗമായും യാത്രയുടെ ഭാഗമായും രാത്രികൾ യാത്രയ്ക്കായി ഉപയോഗിക്കുമ്പോൾ ഇപ്പോഴും നമ്മുടെ നാട്ടിൽ സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഏറ്റവുമധികം ഈ ചോദ്യങ്ങളിൽ ഭയപ്പെടുന്നവർ നഗരങ്ങളിലെ ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ തന്നെയല്ലേ?...

ജീവന്റെ ജീവൻ ഈ വിരൽവിസ്മയങ്ങൾ; വിനിയ്ക്കു വരയ്ക്കാൻ ബ്രഷ് വേണ്ട

വിനിയ്ക്കു വരയ്ക്കാൻ ബ്രഷ് വേണ്ട. പേനയും പെൻസിലും വേണ്ട. ഓയിൽ പെയിന്റിൽ സ്വന്തം വിരലുകൾ മുക്കിയാൽ ബ്രഷ് ആയി. ക്യാൻവാസിൽ ജീവന്റെ ജീവനായി ചിത്രങ്ങൾ നിറയുകയായി. കാഴ്ചകൾ പകർത്തിയ ചിത്രങ്ങളുണ്ട്. പ്രകൃതിഭാവങ്ങളുണ്ട്. അനുഭവങ്ങളും അനുഭൂതികളുമുണ്ട്. വിദഗ്ധനായ ഒരു ഛായാഗ്രാഹകൻ നേരിട്ടുപകർത്തിയതെന്നു തോന്നിപ്പിക്കുന്ന സ്വാഭാവികത. വിരലുകൾ കൊണ്ടു വരയ്ക്കുമ്പോൾ ലഭിക്കുന്ന ത്രിമാന ശക്തിയുമുണ്ട്. ഒരുവർഷത്തോളമെടുത്തു പൂർത്തിയാക്കിയ 31 വിരൽചിത്രങ്ങളുടെ പ്രദർശനം ഇക്കഴിഞ്ഞമാസം വിനി തൃശൂരിൽ നടത്തി. ഗംഭീര പ്രതികരണം. വിനിയുടെ അപൂർവചിത്രരചനാരീതി ഉണർത്തുന്ന അത്ഭുതവും ആകാംക്ഷയും ചിത്രങ്ങൾ കാണുമ്പോഴും അനുഭവപ്പെടും....